tag:blogger.com,1999:blog-19171012272964324072024-02-20T15:05:57.440+04:00രാപ്പനിവിയര്ത്തു കുതിര്‍ന്ന സ്വപ്നങ്ങളേ...
കറുത്തുപോയ വെള്ളിയരഞ്ഞാണങ്ങളേ...Unknownnoreply@blogger.comBlogger74125tag:blogger.com,1999:blog-1917101227296432407.post-4044671782389821762012-07-25T19:07:00.000+04:002012-07-25T19:07:28.677+04:00തൃശൂരുനിന്ന് പുറപ്പെട്ട മഴ!ചുണ്ടിനടിയിൽ ഹാൻസ് തിരുകി<br />
ഡ്രൈവർ ഗിയർ മാറ്റുമ്പോൾ<br />
ഓടിക്കയറിയതാണ് രണ്ടുപേരും<br />
അവർ കയറിയെന്നുറപ്പു വരുത്തി<br />
കാറ്റിനൊപ്പം മഴ തുടങ്ങി<br />
<br />
രണ്ടുപേർക്കു തിങ്ങിയിരിക്കാവുന്ന<br />
സീറ്റിൽ ചേർന്നിരുന്ന്<br />
മഴയ്ക്കൊപ്പമിടയ്ക്കിടെ അവർ<br />
നെടുവീർപ്പുകൾ പെയ്തു<br />
<br />
അവരിപ്പോളൊരു പീടികത്തിണ്ണയിലാണ്<br />
അല്ലെങ്കിലൊരു പാലത്തിന്റെ ചോട്ടിൽ<br />
അതുമല്ലെങ്കിൽ<br />
വീടു പൊട്ടിയൊലിച്ചു പോയവർ<br />
ചേക്കേറുന്ന മറ്റെവിടെയെങ്കിലും<br />
നനഞ്ഞു കുതിർന്ന്!<br />
<br />
ഒരാണും മറ്റേതു പെണ്ണുമായതിനാലും<br />
രണ്ടുപേരുടെയും രൂപവും പ്രായവും<br />
കാണികളുടെ അളവുകളിലല്ലാത്തതിനാലും<br />
മഴയെ കൊണ്ടുവന്ന കാറ്റടിച്ചിട്ടും പോകാത്ത<br />
ഒരശ്ളീലം ബസ്സിൽ നിറഞ്ഞു കുമ്മി<br />
<br />
അവരുടെ പിൻസീറ്റിൽ മുന്നോട്ടു ചാഞ്ഞ്<br />
കപ്പലണ്ടി തിന്നുന്നയാൾ<br />
പുലയനാർ മണിയമ്മ... പൂമുല്ലക്കാവിലമ്മ...<br />
എന്ന് സാധകം തുടങ്ങി<br />
നല്ലോണം കുടിച്ചിട്ടുണ്ട്... ശവി!<br />
<br />
എപ്പോൾ വേണമെങ്കിലും സീറ്റിനടിയിലൂടെ<br />
അയാളുടെ കാലുകൾ വളർന്നുപോകാം<br />
വെള്ളത്തിലേക്ക് വേരെന്നപോലെ എന്നാണോ<br />
അതിനു പറയുക?<br />
ഒളിച്ചു പ്രയോഗിക്കുന്ന ആയുധമെന്നാണ്!<br />
അയാളങ്ങനെ ചെയ്യുമെന്ന്<br />
അടുത്തിരിക്കുന്നവൻ ഉത്സാഹിക്കുന്നുണ്ട്<br />
<br />
മനക്കൊടി വളവെത്തിയപ്പോൾ<br />
വടക്കുപടിഞ്ഞാറൻ മാനത്ത് ആഞ്ഞൊരിടി വെട്ടി<br />
പാട്ടുകാരനൊന്നു പിൻവാങ്ങി<br />
അടുത്തിരുന്ന നിരാശൻ ഇനിയെന്തെന്ന്<br />
ബസ്സ്റ്റാന്റിൽനിന്നു വാങ്ങിയ ലോട്ടറിയിലെ<br />
അക്കങ്ങൾ വെറുതേ കൂട്ടിക്കിഴിച്ചു<br />
<br />
കപ്പൽപള്ളി സ്റ്റോപ്പിൽ ഒറ്റയ്ക്ക് പെണ്ണിറങ്ങുമ്പോൾ<br />
മഴ കഴിഞ്ഞു<br />
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ട്<br />
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ടെന്ന്<br />
നൂറ്റൊന്നാവർത്തിക്കുന്നതുപോലെ<br />
ഇറങ്ങുന്നേരം<br />
അവളവനെ കണ്ണുകൾ പിടഞ്ഞു നോക്കി<br />
<br />
ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക്, ഒറ്റയ്ക്ക്<br />
ഡ്രൈവറില്ലാത്തൊരു ബസ്സിൽ<br />
കൊടും മഴയിൽ ഇടിമിന്നലിനിടയിലൂടെ<br />
യാത്ര പോകുന്നതുപോലെ വിവശനാകുന്നുണ്ടവൻ<br />
<br />
സായിബാബയെന്നു വിളിപ്പേരുള്ള<br />
വൈക്കോൽ ലോറിയ്ക്കു പിന്നിൽ<br />
അമർത്തി ബ്രേയ്ക്കിട്ടപ്പോൾ<br />
കവിതയെഴുതിത്തോറ്റവന്റെ കടലാസുകൾപോലെ<br />
പെരുമ്പുഴപ്പാടത്തുനിന്ന്<br />
കൊക്കുകളെമ്പാടും പറന്നു<br />
<br />
പച്ചച്ചു നില്‍പ്പുണ്ട് പെരുമ്പുഴപ്പാടം<br />
പാടം പച്ചച്ച പാവാടയിട്ടപ്പോൾ<br />
എന്നാർക്കും ഏതു നേരത്തും<br />
പാടാൻ തോന്നുന്നത്ര പച്ചച്ച്<br />
<br />
“എനിക്കിവിടെയിറങ്ങണം”<br />
<br />
പീച്ചിയിൽനിന്ന് പെരുമ്പാമ്പുകൾ<br />
വിരുന്നു വരാറുള്ള ജലഞരമ്പിനടുത്ത്<br />
നിർത്തിയ ബസ്സിൽനിന്നു പുറപ്പെട്ടു<br />
പെയ്യാറായൊരു മേഘം<br />
<br />Unknownnoreply@blogger.com21tag:blogger.com,1999:blog-1917101227296432407.post-23770255932500811352011-12-02T10:05:00.003+04:002012-07-25T19:07:59.574+04:00ഉച്ചനേരങ്ങൾആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ<br />ഇലനിഴലിലൊളിച്ചു കളിക്കുന്നത്<br />നോക്കി നിൽക്കുമ്പോൾ<br />കൈകെട്ടിനിന്ന ചെടികളെല്ലാം<br />കൈ ഉയർത്തിയെന്തോ പറയാൻ നോക്കി.<br /><br /> കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി<br />പൂഴിമണ്ണിൽ കുത്തിയ<br />തെങ്ങിൻപൂക്കുലകൾ<br />ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്<br /><br />മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം<br />പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി<br />വിരിഞ്ഞു<br />വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്<br />മതിലിനു മുകളിൽ മാഞ്ഞു<br /><br /> <br />സ്കൂൾ മൈതാനത്തിൽ,<br />ലീലടീച്ചറുടെ<br />“അറ്റൻഷൻ” കേൾക്കുന്ന<br />കുട്ടികളെന്നപോലെ<br />ചെടികൾ വീണ്ടും നിശ്ശബ്ദരായ്,<br />അടുത്ത കാറ്റിനു വേണ്ടി<br />വരി തെറ്റാതെ നിൽക്കുമ്പോൾ<br />ഹൈവേയിലൂടെ പായുന്ന<br />ഒരാംബുലൻസിന്റെ ഒച്ചയിൽ<br />നട്ടുച്ച പൊട്ടിത്തകർന്നു<br /><br />കോഴിവാലൻ ചെടിക്കും<br />കുറ്റിമുല്ലയ്ക്കുമിടയിലുള്ള<br />നനവു മാറാത്ത തടത്തിൽ<br />ഇളം ചില്ലകളുടെയും<br />ഇലകളുടേയുമൊരൊഴിവുണ്ട്!<br />ഇന്നലെവരെ<br />ഞാനിവിടെയുണ്ടായിരുന്നെന്ന്<br />പൊട്ടിയ ചില വേരുകളുമുണ്ട്!<br /><br />ഒന്നു തൊട്ടു നോക്കണമെന്നുണ്ട്<br />കുഞ്ഞുങ്ങളുടെ നിറമുള്ള<br />വേരുകളിലൂടെ<br />ഒഴുകിക്കയറിയ<br />പ്രാണജലത്തിന്റെ നനവിൽ<br />ഒന്നു തൊട്ടു നോക്കണമെന്നുണ്ട്!<br /><br />ഇതിങ്ങനെ പറയരുത്<br />ഇതു പറയേണ്ടതിങ്ങനെയല്ലെന്ന്<br />ഒച്ചയുണ്ടാക്കുവാൻ<br />കാറ്റിനെ കാത്തു നിൽക്കുകയാണ്<br />ചെടികളൊക്കെയുമെന്നു തോന്നി<br /><br />മാനത്തുനിന്നപ്പോൾ,<br />കാരുണ്യം ഭാവിച്ച്<br />അകന്നുപോയ മഴ,<br />ആയുധമെടുത്തു വരുന്നതിന്റെ<br />ആരവം കേട്ടു.Unknownnoreply@blogger.com13tag:blogger.com,1999:blog-1917101227296432407.post-82495096231098994692011-08-19T10:47:00.005+04:002011-08-19T12:19:47.399+04:00ബാംഗ്ലൂർ<span style="font-weight:bold;">തെരുവിൽ</span>
<br />
<br />പാൻ കടയ്ക്കുമുന്നിൽ
<br />സൂര്യനമസ്കാരം ചെയ്യുന്ന തെരുവുനായ
<br />മേദസ്സിലേയ്ക്കൊരു നോട്ടമെറിഞ്ഞ്
<br />വാലാട്ടാതെ നടന്നുപോയി
<br />
<br />നഗരം പറഞ്ഞു:
<br />നീന്താനറിയുമെങ്കിൽ ഞാൻ മഹാനദി
<br />അല്ലെങ്കിലൊരു നീർച്ചാൽ
<br />
<br />പ്രഭാതങ്ങൾക്ക് ഫ്രീസറിൽനിന്നെടുത്ത
<br />ഇറച്ചിത്തണുപ്പുണ്ട്
<br />ഉച്ചനേരങ്ങൾക്ക്
<br />പുണർന്നുമ്മവയ്ക്കുന്ന പെണ്ണിന്റെ ചൂടും
<br />രാവിനു വേണ്ടതെന്തെന്നു നിന്റെയിഷ്ടം
<br />
<br /><span style="font-weight:bold;">ദീപക്കിന്റെ വീട്</span>
<br />
<br />നിറഞ്ഞ പുല്ലിനിടയിലെ നന്ത്യാർവട്ടച്ചിരി
<br />ഒളിഞ്ഞു നോക്കുന്ന വള്ളിച്ചെടികൾ
<br />ചുമരിനരികിലൂടെ ഇഴയുന്ന
<br />കറുത്ത ഉടുപ്പിട്ട ചൊറിയൻപുഴു
<br />
<br />ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
<br />വീടുപോലെ
<br />ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
<br />അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
<br />അവനും
<br />
<br /><span style="font-weight:bold;">പീക്കോസ്</span>
<br />
<br />പിരിയൻ കോണി കയറി
<br />ചില്ലുപാത്രങ്ങളിലെ
<br />കടൽത്തിരകളിൽ നനഞ്ഞു
<br />
<br />ജീവിതമിപ്പോൾ തീരുമെന്നു
<br />ധൃതിപ്പെട്ടു വിഴുങ്ങിയ
<br />ഓരോ കയ്പ്പൻ തിരയിൽനിന്നും
<br />ആഴക്കടലിലേയ്ക്കു വഞ്ചി തുഴയുന്ന
<br />മീൻപിടുത്തക്കാർ തൊണ്ടയിൽ തടഞ്ഞു
<br />
<br /><span style="font-weight:bold;">തെരുവ് - കറുത്തുമിടയ്ക്കു തെളിഞ്ഞും
<br /></span>
<br />മഴയില്ലാ വൈകുന്നേരം
<br />മതിൽമറയിൽ പൂത്തുനിന്ന
<br />ആൺപെൺ പൂവുകളുള്ള മനുഷ്യനോട്
<br />വിലയെത്രയെന്നു ചോദിക്കുമ്പോൾ
<br />നുരഞ്ഞ ഭാവത്തിന്റെ പേരെന്ത്?
<br />
<br />ഇരുട്ട് ഒറ്റ തണുപ്പ് ലഹരിയെന്നിങ്ങനെ
<br />ഒറ്റവാക്കുകൾകൊണ്ട്
<br />പഞ്ചാരി കൊട്ടുന്ന
<br />നിന്റെ പുരുഷോത്സവങ്ങൾക്ക്
<br />എന്റെ ആൺപൂവുത്തരമെന്നോ
<br />മിന്നല്പോലുള്ള നിന്റെ ചിരി?
<br />
<br /><span style="font-weight:bold;">ദീപക്കിന്റെ വീട് - കുഞ്ഞു ചിത്രശാല</span>
<br />
<br />രാവിലെ വന്നപ്പോൾ
<br />ഞങ്ങളെക്കണ്ടില്ലേയെന്ന്
<br />ചുമരിലിരുന്ന് ദക്ഷയുടെ ചിത്രങ്ങൾ ചിരിച്ചു
<br />കൌതുകത്തിന്റെ നിറങ്ങൾക്ക്
<br />എന്തൊരു നിറം!
<br />
<br />എനിയ്ക്കുറക്കം വരുന്നില്ലെന്നു പറഞ്ഞ്
<br />ദേവദാസുറങ്ങി, ഞാനും!
<br />അടുത്തു കിടന്നുറങ്ങുന്ന അവൻ
<br />പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ടതിന്റെ
<br />അടയാളങ്ങളോടെ സ്വപ്നത്തിൽ വന്നു
<br />
<br /><span style="font-weight:bold;">പീക്കോസ് - പെയ്തുമിടയ്ക്കു തെളിഞ്ഞും</span>
<br />
<br />വെളുത്തുള്ളിയിലും പച്ചമുളകിലും പാകപ്പെട്ട
<br />വിശുദ്ധബീഫിനു
<br />നിയമലംഘനത്തിന്റെ രുചി
<br />
<br />നഗരച്ചുമരിൽ
<br />ഒറ്റ റീൽ ഫിലിം കൊണ്ട്
<br />ഒരു മുഴുനീള പ്രണയസിനിമ കാണിക്കുന്ന
<br />പ്രൊജക്റ്റർ ഓപ്പറേറ്ററായി മഴ!
<br />
<br />വെറുതെയിങ്ങനെ ചിരിക്കുന്നതെന്തിനെന്ന്
<br />ദേവദാസിനോടും പ്രിയയോടും ചോദിച്ചു
<br />അവർക്കു മാത്രം പെയ്യുന്ന മഴയിൽ
<br />ഞങ്ങളും നനയുന്നല്ലോ എന്നു
<br />കുറുമ്പു പറഞ്ഞു
<br />
<br /><span style="font-weight:bold;">മടക്കം</span>
<br />
<br />മൂന്നു ദിനങ്ങൾകൊണ്ടു ശമിച്ച വനജീവിയെ
<br />ഇരുമ്പുകൂട്ടിലടച്ചു തിരിച്ചയക്കുമ്പോൾ
<br />കന്യാകുമാരി എക്സ്പ്രസ്സിന്റെ കൂക്കുവിളിയിൽ
<br />ചങ്ങാതിമാർ മുങ്ങിച്ചത്തു
<br />
<br />റെയിൽപാളങ്ങൾ ചൂണ്ടിക്കാണിച്ച്
<br />നഗരം യാത്ര പറഞ്ഞു:
<br />പോയി വാ ദു:സ്വപ്നസഞ്ചാരീ
<br />നിനക്കു തിരിച്ചിറങ്ങാനുള്ള
<br />ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!
<br />
<br /><span style="font-weight:bold;"></span>Unknownnoreply@blogger.com25tag:blogger.com,1999:blog-1917101227296432407.post-31822522737813181292011-01-16T10:47:00.000+04:002011-01-16T10:48:53.701+04:00ഒപ്പമുണ്ടെപ്പോഴുമെന്നു മുറുകി ഒരു ചെറുലഹളയില്‍ പോലും അഴിഞ്ഞോടുന്ന ചെരിപ്പേ നിനക്കൊരു പഴയ ചങ്ങാതിച്ഛായ!ഒരു പുല്‍മേടു കണ്ടാല്‍ ഇഴയാന്‍ തുടങ്ങും<br />താഹര്‍ എല്‍ ഹാദിയുടെ തോല്‍ച്ചെരിപ്പ്<br />ഓഫീസിലെ അലമാരകള്‍ക്കിടയില്‍നിന്ന്<br />ചുണ്ടെലിയൊന്നെത്തി നോക്കിയപ്പോള്‍<br />ചെരുപ്പുകളിലൊന്ന്<br />ചെറുതായൊന്നു കുതിക്കുന്നത്<br />ഞാന്‍ കണ്ടതാണ്.<br /><br />പണിത്തിരക്കുകള്‍ക്കിടയിലും<br />മേശച്ചുവട്ടിലേയ്ക്കിടയ്ക്കിടയ്ക്കു<br />പാളി നോക്കാന്‍ തോന്നും,<br />എല്‍ ഹാദിയുടെ കാലുകള്‍<br />പരസ്പരമുരുമ്മുമ്പോള്‍<br />സീല്‍ക്കാരമെങ്ങാനും കേള്‍ക്കുന്നുണ്ടോ?<br />കടഞ്ഞ എബണിമരം പോലുള്ള<br />അയാളുടെ കാലുകളില്‍<br />അവ ചുറ്റിക്കയറുന്നുണ്ടാകുമോ?<br />എന്നു ഭയക്കും<br /><br />ഒരേ പാമ്പിന്റെ തുകലിലാവുമോ<br />രണ്ടു ചെരിപ്പും പണിതതെന്നു<br />ചോദിച്ചപ്പോള്‍<br />നിറവ്യത്യാസമുണ്ടല്ലോ,<br />ഇണപ്പാമ്പുകളുടേതാകും,<br />ഇടതു ചെരിപ്പിനു വലതിനേക്കാള്‍<br />കൂടുതല്‍ സുഖമുണ്ടെന്നു ചിരിച്ചു<br /><br />സീനാ ആബിദ് മൂത്രപ്പുരയിലേയ്ക്കു<br />പോകുന്നതു കാണുമ്പോള്‍<br />ഇതുപോലൊരു ചിരി<br />അയാളുടെ മുഖത്തു വരാറുണ്ട്<br /><br />ചെരിപ്പുകളിലൊന്നിനെ കാണാനില്ലെന്ന്<br />ഒരുനാളയാള്‍<br />വില്ലയായ വില്ല മുഴുവന്‍ തെരഞ്ഞു<br />വല്ല പുല്‍ക്കാട്ടിലും ഇരവിഴുങ്ങി<br />മയങ്ങുകയാണോ!<br />പൊത്തുകള്‍ തേടിയിഴയുകയാണോ!<br /><br />ഇടതുകാല് മുറിഞ്ഞുപോയൊരാള്‍<br />എരുക്കിന് കാടുകളില്‍<br />എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നത്<br />ആ രാത്രി സ്വപ്നം കണ്ടുണര്‍ന്നു<br /><br />വിഷം തീണ്ടിയ മുഖവുമായ്<br />ഇന്നയാളെക്കണ്ടപ്പോള്‍<br />നീരു വച്ച എബണിക്കാലില്‍<br />ഒച്ചയുണ്ടാക്കാതെ പതുങ്ങിക്കിടപ്പുണ്ട്<br />പച്ചവാറുള്ള രണ്ടു റബ്ബര്‍ ചെരിപ്പുകള്‍Unknownnoreply@blogger.com13tag:blogger.com,1999:blog-1917101227296432407.post-84324296325044092332010-11-14T12:46:00.000+04:002010-11-14T12:47:20.615+04:00അവസാനത്തെ വെള്ളിയാഴ്ചഅവന്റെ വീട്ടില്‍<br />ചത്തുപോയ ഒരു അക്വേറിയമുണ്ട്<br />അതില്‍ നിറയെ <br />ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍ <br />മുളച്ചു നില്ക്കുന്നു<br />മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന<br />നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍<br />ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന<br />മീനുകളുടെ ഓര്‍മ്മകള്‍<br /><br />ഞാന്‍ നോക്കി നില്‍ക്കെ <br />അക്വേറിയത്തില്‍ കിടന്ന്<br />അവനുറക്കെ നിലവിളിച്ചു<br /><br />ചത്തുപോയ അക്വേറിയത്തിന്റെ<br />ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട് <br />അതു പെയ്യാന്‍ തുടങ്ങി<br />കറുത്തു പോയ അമ്പിളിക്കലകണക്കെ<br />ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു<br />'കാണാപ്പൊന്നിനു പോണോരേ...'<br />എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും<br />കരയിലുണരാമെന്നായപ്പോള്‍ <br />പെട്ടെന്ന് മഴ നിന്നു<br />മഴയിലും കണ്ണീരിലും<br />നനഞ്ഞു കുതിര്ന്നവന് പുറത്തു വന്നു<br /><br />അവന്റെ, ചത്തുപോയ അക്വേറിയം <br />ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു<br />കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട <br />കെട്ടിടങ്ങള്‍ക്കിടയില്‍ <br />തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍<br /><br />അടയാത്ത കണ്ണുകളില്‍<br />അപകടമരണങ്ങളുടെ ഓര്‍മ്മയുമായി<br />അവന് പറഞ്ഞു<br />"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും<br />നമുക്കു രക്ഷപ്പെടാം"<br /><br />പുറത്തിറങ്ങുമ്പോള്‍<br />വെപ്രാളത്തിനിടയിലും<br />പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു<br />അവനൊരുമ്മ കൊടുത്തു<br /><br />"എനിയ്ക്കു വല്ലാതെ കയ്ച്ചു"<br /><br />കാലൊച്ച കേള്‍പ്പിക്കാതെ <br />പിന്നാലെ വന്ന വേപ്പുമരം <br />അവന്റെ ചെവിയില്‍ പറയുന്നതു കേട്ടുUnknownnoreply@blogger.com21tag:blogger.com,1999:blog-1917101227296432407.post-24492712993332153382010-10-22T14:00:00.001+04:002010-10-22T14:05:18.099+04:00വെയില് തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!കവിതയുടെ തെരുവുജീവിതം മലയാളിക്കു പരിചയപ്പെടുത്തിയ കവി. അടുക്കില്ലാത്ത തിരകളിലെ കപ്പലോട്ടക്കാരന്. ഒരിടര്‍ച്ചയില്‍, ഇഷ്ടക്കാര്‍ ആരുമറിയാതെ, മുഖത്തു മണ്ണും ചോരയും പുരണ്ടവസാനിച്ച ജീവിതം. ജീവിതത്തിന്റെ ഉച്ച വെയിലില്‍ വിത്തു പൊട്ടിത്തുറന്ന് പറന്നു നടന്ന അപ്പൂപ്പന് താടിജീവിതത്തിന്റെ സ്വാഭാവികാന്ത്യം. പ്രണാമം!Unknownnoreply@blogger.com6tag:blogger.com,1999:blog-1917101227296432407.post-63434777878659992642010-10-20T23:56:00.002+04:002010-10-21T00:01:42.764+04:00അംഗഭംഗം വന്ന കാറ്റുകള്ഇടയ്ക്കു കാണാറുണ്ടയാളെ<br />റോളാസ്ക്വയറില്‍<br />മുഷിഞ്ഞ മൈലാഞ്ചിത്താടി<br />ഉഴിഞ്ഞുഴിഞ്ഞ്<br />ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്<br /><br />ഒറ്റയ്ക്കായതുകൊണ്ടാവും<br />വരിയായി നില്ക്കുന്ന <br />പേരാലുകളിലൊന്ന് വരിമുറിച്ച്<br />അയാളോടു ചേര്‍ന്നു നില്ക്കുന്നതും<br />ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്<br />എന്തായി എന്തായെന്ന്<br />ഇടയ്ക്കയാളുടെ അരികിലേയ്ക്കു<br />പറന്നു ചെല്ലുന്നതും<br /><br />നവാസ് ഖാന് എന്നായിരിക്കും <br />അയാളുടെ പേര്<br />മുനവര്‍ ഇക് ബാല്‍ എന്നുമാവാം<br />കുറേ നേരം സംസാരിച്ചു കഴിഞ്ഞ്<br />വിവശനായി അയാള്‍,<br />പേരാലിന്റെ കാലുകളില്‍ ചായും<br /><br />ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള<br />ഒരുപാടുപേരുണ്ടാവുന്നത്<br />സങ്കടങ്ങളെല്ലായിടത്തും<br />ഒരുപോലെയായതുകൊണ്ടാവും<br /><br />പാക്കിസ്ഥാനില്‍നിന്ന്<br />നവാസ് ഖാന്റെ ഫാക്സ് വന്നിരുന്നു<br />ഒരു കൊടും പ്രളയത്തില്‍ നനഞ്ഞു കുതിര്‍ന്ന്<br />അതിലെ വരികള്‍<br />അവധി കൂട്ടിക്കിട്ടാനപേക്ഷിച്ചു <br /><br />എന്തിനാണു ഞാന്‍<br />എനിയ്ക്കറിയാവുന്ന ചിലരില്‍<br />ഇയാളെ ആരോപിക്കുന്നതാവോ!<br />ഹുണ്ടിയില്‍ കാശയച്ചത് കിട്ടിയോ<br />എന്നായിക്കൂടെ അയാള്‍ വിവശനാവുന്നത്!<br /><br />ഇന്നയാള് ശാന്തനായി<br />മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാതെ<br />പേരാല്‍ ചാരിയിരിക്കുന്നു <br />എനിയ്ക്കിപ്പോള്‍<br />ലഹളത്തെരുവില്‍ ഇടതു കൈ നഷ്ടപ്പെട്ട<br />മുനവര്‍ ഇക് ബാലിനെ ഓര്‍മ്മവരുന്നു<br />അവധി കഴിഞ്ഞെത്തുന്ന <br />അയാളെ കാത്തിരിക്കുന്ന<br />പണിയായുധങ്ങള്‍ ഓര്‍മ്മ വരുന്നു<br /><br />നേരം പുലര്‍ന്നതേയുള്ളൂ<br />രാത്രിയിലെന്തോ കണ്ടു ഭയന്ന്<br />അമര്‍ന്നിരിക്കുന്ന കാറ്റുകള്‍ <br />പേരാലുകളില്‍നിന്ന് <br />പുറപ്പെട്ടു തുടങ്ങുന്നതേയുള്ളൂUnknownnoreply@blogger.com23tag:blogger.com,1999:blog-1917101227296432407.post-42986301341280154282010-10-08T15:06:00.001+04:002010-10-08T15:09:03.952+04:00തൊടാന്‍ വയ്യെന്ന് തൊട്ടുതൊട്ട് മഴ!മഴ പെയ്യുന്നു<br />കൂട്ടില്‍ക്കിടന്ന്<br />കോഴികള്‍ കലമ്പുന്നു<br />ഇറയിലൊരു മടിയന്‍ തേരട്ട<br />ചുരുണ്ടുമിടയ്ക്കിടെ നിവര്‍ന്നും<br />കോട്ടുവായിടുന്നു<br /><br />മുറ്റത്തൂടൊഴുകും ചെറുചാലില്‍<br />രണ്ടു കട്ടുറുമ്പുകള്‍ പുണര്‍ന്ന്<br />പിടഞ്ഞു മുങ്ങുന്നു<br />പിടികൊടുക്കാതെ<br />ഒരു വൈക്കോല്‍ത്തുരുമ്പ്<br />തന്റെ ഗതി മാറ്റുന്നു<br /><br />ചൂണ്ടക്കൊളുത്തിലേറാന്‍<br />തലപൊക്കും മണ്ണിരകള്‍<br />മണ്ണിരക്കൊളുത്തിലേറാന്‍<br />ധൃതിപ്പെടും മീനുകള്‍<br /><br />പുതുവെള്ളം നീന്തി വന്ന<br />കുഞ്ഞിത്തവളയ്ക്ക്<br />ആലീസിന്റെ അത്ഭുതലോകം<br />തുറന്നു കൊടുത്തു മയങ്ങുന്നു<br />മഴ കൊള്ളാതെ<br />പൊന്തകള്‍ കടന്നെത്തിയ പാമ്പ്<br /><br />വൈകിയിട്ടും വീടണയാത്ത<br />എന്റെ കുഞ്ഞിത്തവളേ<br />എന്റെ പൊന്നുങ്കുടമേയെന്ന്<br />ഇരുട്ടു കതിരിട്ട പാടത്ത്<br />അമ്മത്തവള കരയുമ്പോള്‍<br />വരമ്പില്‍, ഞവണിമുട്ടകളുടെ <br />കുഞ്ഞു പിരമിഡുകളില്‍ <br />തൊടാന്‍ വയ്യെന്ന് <br />തൊട്ടുതൊട്ട് മഴ!Unknownnoreply@blogger.com12tag:blogger.com,1999:blog-1917101227296432407.post-51507799166573907322010-05-12T14:15:00.002+04:002010-05-12T14:31:50.737+04:00നാഥന്റെ കഥ1<br /><br />പൂരങ്ങളൊക്കെക്കഴിഞ്ഞ് <br />ചെണ്ടകള്‍ മിണ്ടാത്ത കാലത്ത് <br />നാഥന് ഏനക്കേടു തുടങ്ങും <br />വഴിയരികിലോ ചായക്കടയിലോ <br />പുഴക്കടവിലോ <br />ആരെയും പിടിച്ചു നിര്‍ത്തും <br />വിമോചന സമരം കഴിഞ്ഞോ? <br />സ്വദേശാഭിമാനിയെ നാടുകടത്തിയോ? <br />ചേറ്റുവായില്‍ അടുത്തെങ്ങാനും <br />പാലം വരുമോ? <br /><br />ഹിമാലയത്തില്‍ പോയിട്ടുണ്ടെന്നു <br />പറയാറുള്ള ദിവാകരസ്വാമി, <br />മീനച്ചൂട് നെറുക കത്തിച്ച <br />ഒരു ദിവസം <br />അവനെ ഉപദേശിക്കാന്‍ നോക്കി <br /><br />മകനേ, <br />ധ്യാനിക്കുക, അവനവനെ അറിയുക!<br />പിന്നെ അസ്വസ്ഥതകളില്ല... <br />സങ്കടങ്ങളില്ല... ആഗ്രഹങ്ങളില്ല... <br /><br />കണ്ണുകള്‍ പാതിയടച്ച് <br />ശ്വാസം നിയന്ത്രിച്ച് <br />പത്മാസനത്തിലിരുന്ന് നാഥന് ചോദിച്ചു <br />സ്വാമീ, നിങ്ങടെ മലമൂത്രത്തിന്റെയോ <br />മറ്റേ സാധനത്തിന്റെയോ ഉപ്പു നോക്കിയിട്ടുണ്ടോ <br />നിങ്ങളൊരിക്കലെങ്കിലും? <br /><br />നാരായണ നാരായണ! <br /><br />പിന്നെ നിങ്ങള്‍ നിങ്ങളെയറിഞ്ഞതെങ്ങനെ? <br /><br />ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതാകുമ്പോള്‍ <br />പൊട്ടിയ കണ്ണാടിയില്‍നോക്കി പിറുപിറുക്കും <br />പിന്നെ മിണ്ടാതാകും <br /><br />കാട്ടുവള്ളികള്‍ ചുറ്റിക്കെട്ടിയ കിരീടം വച്ച് <br />കരികൊണ്ട് മുഖമെഴുതി <br />അവന് ചമഞ്ഞു നടക്കും <br />വിശക്കുമ്പോള്‍ വയറില്‍ തൊട്ടുകാണിച്ച് <br />നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ <br />അയയിലുണക്കാനിട്ട <br />പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങള്‍ <br />ആരും കാണാതെ എടുത്തു മണത്ത് <br />നിശ്ശബ്ദനായി, അന്തര്‍മുഖനായി <br />ഇടവഴികളിലൂടെ തെരഞ്ഞു നടക്കും <br /><br />നട്ടുച്ചകളില്‍, <br />കാവിനു പിന്നിലെ <br />അയിനിമരത്തിനു മാത്രം കേള്‍ക്കുന്ന ഒച്ചയില്‍<br />അച്ഛാ... കണ്ണാടിപ്പറമ്പിലെ ദാമോദരാ <br />എന്നു കരയുമ്പോള്‍ <br />ദാമോദരന്‍ തൂങ്ങിയ അയിനിക്കൊമ്പ് <br />നാഥനെ നോക്കി കാറ്റിലൊന്നാടുകപോലുമില്ല <br /><br />2<br /><br />ഷേവിംഗ്സോപ്പിന്റെ മണം <br />മുഖത്തേക്കു വെള്ളം പീച്ചുന്ന കുപ്പി <br />മഴ നനഞ്ഞു നില്ക്കുന്ന ഭാനുപ്രിയയുടെ <br />കലണ്ടര്‍ <br />ബാര്‍ബര്‍ ബാലേട്ടന്റെ വായ്നാറ്റം <br />സ്വപ്നത്തിലിവ പൊറുതി കെടുത്തുമ്പോള്‍ <br />വളര്‍ന്ന താടിയും മുടിയും ചൊറിഞ്ഞു ചൊറിഞ്ഞ് <br />കാടാറുമാസം കഴിഞ്ഞെന്ന് അവനു തോന്നും <br />ഏനക്കേടു മാറാന്‍ തുടങ്ങും <br /><br />പുഴയില്‍ വെയിലു മുങ്ങുന്ന നേരം <br />ഇളംചൂടുവെള്ളമവനെ <br />വാത്സല്യത്തോടെ പുണരും <br />മീനുകള്‍, തലോടുന്ന വിരലുകളായ് മാറും <br />ചെളിയടിഞ്ഞ ശരീരത്തിലെ <br />ആറുമാസങ്ങള്‍ കഴുകിക്കളഞ്ഞ് <br />വേറൊരു നാഥന് കരകയറും <br />അന്നാക്കടവില്‍ മറ്റാരുമിറങ്ങില്ല <br /><br />ആറുമാസത്തെ അബോധം മാറിയവന് <br />നാടിന്റെ ധമനിയിലേക്കിറങ്ങി നീന്തുമ്പോള്‍ <br />ഭയന്നു മാറി നടന്ന കുട്ടികള്‍ <br />ഇടവഴികളില്‍ ആഹ്ളാദത്തോടെ കാത്തു നില്ക്കും <br /><br />പറമ്പു കിളയ്ക്കുന്നവനാണ് <br />മഴയിലുറച്ച മണ്ണ് <br />പേരു ചൊല്ലി വിളിക്കും <br />മരം കയറുന്നവനാണ് <br />തെങ്ങായ തെങ്ങൊക്കെ മാവായ മാവൊക്കെ <br />പേരു ചൊല്ലി വിളിക്കും <br />പുര മേയുന്നവനാണ് <br />മെടഞ്ഞുണക്കി അട്ടിയിട്ട മേച്ചിലോലകള്‍ <br />പേരു ചൊല്ലി വിളിക്കും <br />കറവക്കാരനാണ് <br />തൊഴുത്തുകളവനെക്കണ്ടാല്‍ <br />നാഥാ എന്നു പേരു ചൊല്ലി വിളിക്കും <br /><br />ഞാന്‍ വന്നല്ലോ എന്ന്, <br />ആറുമാസം ഒളിച്ചു താമസിച്ച ശബ്ദം <br />ഉത്സാഹത്തോടെ സ്നേഹത്തോടെ <br />സന്തോഷത്തോടെ അപ്പോള്‍ പുറത്തുവരുംUnknownnoreply@blogger.com7tag:blogger.com,1999:blog-1917101227296432407.post-33714612457268358952010-04-29T11:08:00.004+04:002010-04-29T11:49:40.127+04:00എട്ടുകാലന്കുളിമുറി വെള്ളയടിച്ചപ്പോള്‍<br />ചുമരില്‍നിന്ന് <br />വലിയൊരെട്ടുകാലി തെളിഞ്ഞു വന്നു<br />കാലുകളില്‍ <br />പുതുചായം പുരണ്ടിട്ടുണ്ട്<br /><br />തെങ്ങിന്‍ചോട്ടിലെ വളച്ചുകെട്ടിയില്‍,<br />കുളിക്കാന്‍ നില്ക്കുമ്പോള്<br />ട്രപ്പീസുകളിക്കാരനെപ്പോലെ<br />തെങ്ങോലയില്‍നിന്നിറങ്ങി വരാറുള്ളവന്‍<br />ഇവന് തന്നെയാണ്! <br /><br />എന്തിനു കൊള്ളും <br />വിറകുകൊള്ളിപോലുള്ള നിന്നെയെന്ന്<br />പരിഹാസത്തോടെ <br />നോക്കി നോക്കിനിന്ന്<br />ആത്മവിശ്വാസമില്ലാതാക്കിയവന്‍<br /> <br />വളച്ചു കെട്ടിയുടെ കുറ്റിയില്‍ <br />വലക്കണ്ണിയുറപ്പിച്ച് <br />നുണക്കഥകഥകളോരോന്നു പറഞ്ഞു <br />എന്നും സമയം തെറ്റിച്ചവന്<br /> <br /> ഒരിടത്ത്... <br />എട്ടു വഴിവെട്ടുകാര്‍<br />എട്ടു കൊയ്ത്തുകാര്‍<br />എട്ടു മുക്കുവര്‍<br />എട്ടു കടത്തുകാര്‍<br />എട്ടു ആശാരിമാര്<br />എട്ടു കരുവാന്മാര്<br />എട്ടു കുശവര്‍<br />എട്ടു ചുമട്ടുകാര്‍<br /> <br />എട്ടുപേര്‍ ചേര്‍ന്നു വെട്ടിയ<br />വഴിയുടെ വളവുകളില്‍<br />പേടികള്‍ പതിയിരുന്നു<br /> <br />എട്ടു പേര് കൊയ്തെടുത്ത<br />വിളവിന്റെ മുറിവില്‍നിന്ന്<br />ചോരയൊഴുകി<br /> <br />കൊടുങ്കാറ്റില്‍<br />പൊളിഞ്ഞ കപ്പലുകള്‍<br />എട്ടുമുക്കുവരുടെ വലകളില്‍<br />കുടുങ്ങി<br /> <br />കുഞ്ഞുങ്ങളെ കയറ്റിയ<br />വഞ്ചിയുമായ്, കടത്തുകാര്‍<br />പുഴയുടെ നടുവില്‍ നഷ്ടപ്പെട്ടു<br /> <br />ആശാരിമാര് കൊത്തിയെടുത്ത<br />പ്രതിമകള്‍<br />ഉലയിലൂട്ടിയ ആയുധങ്ങളെടുത്ത്<br />തേര്‍വാഴ്ചക്കിറങ്ങി<br /> <br />കുശവര്‍ മെനഞ്ഞ മണ്കലങ്ങള്<br />ഓട്ടക്കണ്ണും ചുണ്ണാമ്പു മീശയും <br />ലാത്തിയുമായ്<br />കവാത്തു നടത്തി<br /> <br />ചുമട്ടുകാരുടെ ചുമലുകളില്‍<br />പലദിവസം പഴകിയ <br />അനാഥശവങ്ങള്‍ മണത്തു<br /> <br />സുരക്ഷാ ഭടന് <br />കയറിലൂടെയിറങ്ങുന്നതുപോലെ<br />ഷവറിനുമുകളില്‍നിന്നവന്‍ നൂണ്ടിറങ്ങി <br /> എന്തിനു കൊള്ളും <br />കൊഴുപ്പു തൂങ്ങിയ നിന്നെയെന്ന്<br />പരിഹാസത്തോടെ ചിരിച്ചു<br />പുതിയ കഥകള്‍ പറയാന്‍ തുടങ്ങിUnknownnoreply@blogger.com4tag:blogger.com,1999:blog-1917101227296432407.post-60718850727882175152010-03-21T08:41:00.001+04:002010-03-21T08:43:40.493+04:00കാക്കനക്കന കൂക്കുനൂ...അതിരിലെ മുളങ്കൂട്ടത്തില്‍<br />കിളി പറന്നിരുന്ന്<br />കൊക്കു പിളര്‍ന്നു <br />കാക്കനക്കന കൂക്കുനൂ...<br />കാക്കനക്കന കൂക്കുനൂ...<br /> <br />പണിക്കു പോരുന്നോ?<br />എന്റെ കൂടെ <br />പണിക്കു പോരുന്നോ?<br />എന്നാരോ ചോദിക്കുന്നെന്നു കരുതി<br />പണിയായുധങ്ങളെടുത്തു<br /><br />പൈപ്പില്‍ വെള്ളം വന്നേ <br />പൈപ്പില്‍ വെള്ളം വന്നേ<br />എന്ന് കമലേച്ചി വിളിക്കുകയാണെന്ന്<br />അടുക്കളയില്‍ പെണ്ണു തിടുക്കപ്പെട്ടു<br /><br />മുറ്റത്തു കളിച്ചിരുന്ന മകള്‍ <br />വിളിച്ചു പറഞ്ഞു<br />തലേല് തീയ്ള്ള ഒരു കിളി<br />ദേ മൊളേമ്മല് ഇരിക്ക്ണ്!<br />എന്തൂട്ടാച്ഛാ അത് പറേണത്?<br /><br />അതിനെ പിടിക്ക്യോ എന്ന്<br />അവളിപ്പോള്‍ ചോദിക്കും<br /><br />ലാന്തിലാന്തി <br />മുളങ്കൂട്ടത്തിനടുത്തെത്തിയ <br />മകന് പറഞ്ഞു<br />ദേ നോക്ക്യേ<br />ഒരു പാമ്പിന്റെ കുപ്പായം!<br /><br />പാമ്പിന്റെ കുപ്പായത്തിന് <br />കീശയുണ്ടാകുമോ എന്ന്<br />അവനിപ്പോള്‍ ചോദിക്കും!<br /><br />ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന്<br />കിളി പെട്ടെന്ന് നിശ്ശബ്ദമായി<br /><br />മുളങ്കൂട്ടത്തില്‍നിന്ന്<br />പച്ച നിറത്തില്‍ <br />നേര്‍ത്തൊരു ജലധാര ഉയരുംപോലെ<br />ഒരു മുളങ്കൂമ്പ്<br />പോളകളടര്‍ന്നടര്‍ന്ന്<br />ഉയരം വെയ്ക്കാന്‍ തുടങ്ങി<br /><br />മാനത്തോളം വളരുമോ<br />മുളങ്കൂമ്പിന്റെ മുന തട്ടി<br />മേഘത്തിന് വേദനിക്കുമോ?<br />മഴപെയ്യുമോ?<br />എന്നൊക്കെ <br />അവരിപ്പോള്‍ ചോദിക്കും<br /><br />കാറ്റില്‍<br />മുളകള്‍ <br />ഉടലുകള്‍ പരസ്പരമുരച്ച്<br />തീകടഞ്ഞു കൊണ്ടിരുന്നത്<br />കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു<br />ദാഹം ദാഹമെന്ന് <br />തൊണ്ട വാവിടാന്‍ തുടങ്ങി<br /><br />ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു<br />കാക്കനക്കന കൂക്കുനൂ...<br />കാക്കനക്കന കൂക്കുനൂ...Unknownnoreply@blogger.com47tag:blogger.com,1999:blog-1917101227296432407.post-72963310910291938142009-12-20T10:16:00.000+04:002009-12-20T12:08:30.781+04:00രണ്ടു പൂച്ചകള്എല്ലാരുമുറങ്ങുന്ന <br />നേരമെന്നുറപ്പിക്കാന്‍<br />അവസാനത്തെ തെരുവുബള്‍ബും<br />എറിഞ്ഞുടയ്ക്കുമ്പോള്‍<br />വിളക്കുകാലിനരികില്‍<br />ചവറ്റുകുട്ടയുടെ പിന്നില്‍ <br />കറുത്തും വെളുത്തും<br />രണ്ടു പൂച്ചകള്‍<br /><br />രാപ്പകലുകളേ <br />എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍<br />ഈര്‍ഷ്യയോടെ നോക്കി<br />മുറുമുറുത്ത് വാലുപൊക്കി<br />ഒന്നു മറ്റൊന്നിനെ <br />ഇരുട്ടിലേയ്ക്കു കൊണ്ടുപോയ്<br />ഇരുട്ടിലെ പൂച്ചകള്‍ക്ക്<br />ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം<br />ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍<br /><br />പെട്ടെന്ന്<br />വിളക്കുകാലുകളിലെ, ഉടഞ്ഞ<br />ബള്‍ബുകളത്രയും പൂത്തു<br />തണുത്തു വിറച്ച്<br />കടത്തിണ്ണയിലുറങ്ങിയ ഡിസംബര്‍<br />പുതപ്പിലൂടെ തല പുറത്തേയ്ക്കിട്ടു<br />ഹോ.. ഇത്ര നേരമായോ എന്ന്<br />ധൃതിപ്പെട്ടു നടന്നു<br /><br />മഞ്ഞുമാസമേ<br />എന്നെ ഒറ്റയ്ക്കാക്കിയതെന്ത് <br />എന്നെ ഒറ്റയ്ക്കാക്കിയതെന്ത് <br />എന്ന് നിലവിളിക്കാനായുമ്പോള്‍<br />ഒച്ചയുണ്ടാക്കരുതെന്ന് <br />മുറുമുറുപ്പോടെ<br />വെറുപ്പോടെ<br />കറുത്തും വെളുത്തും പൂച്ചകള്‍<br />അവര്‍ക്കു മാത്രം <br />വഴി കാണിക്കുവാന്‍<br />തെളിഞ്ഞ നക്ഷത്രങ്ങള്‍Unknownnoreply@blogger.com36tag:blogger.com,1999:blog-1917101227296432407.post-45379451579940875642009-10-14T09:37:00.004+04:002009-10-14T14:56:52.829+04:00നടക്കാന്‍ പോകുന്ന കാര്യങ്ങളല്ലെങ്കിലുംദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി <br />കൊല്ലപ്പെടുന്ന <br />ഒരു ചങ്ങാതിയുണ്ടെനിക്ക് <br />അവനുണരുന്നതിനു മുന്‍പ് <br />സൂര്യനുണര്‍ന്നതിന് <br />കാറ്റ് ഈന്തപ്പനയില്‍നിന്ന് <br />ഈന്തപ്പഴം തട്ടിയിട്ടതിന് <br />പൊരിവെയിലില്‍ വേപ്പുമരങ്ങള്‍ <br />പച്ചച്ചു നില്‍ക്കുന്നതിന്<br />വെള്ളിയാഴ്ചപ്പിറ്റേന്ന് <br />ജോലിയ്ക്കു പോകേണ്ടതിന്<br />മകളപ്പിയിടാന്‍ വൈകിയതിന് <br />ഭാര്യ വഴക്കുണ്ടാക്കുന്നതിന് <br />വഴക്കുണ്ടാക്കാത്തതിന് <br />അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും <br />മരിച്ചുകൊണ്ടിരിക്കും <br /> <br />മാസത്തില്‍ രണ്ടു തവണ <br />കാണാന്‍ ചെല്ലുമ്പോള്‍ <br />എന്നെക്കാത്തിരിപ്പുണ്ടാകും <br />അവന്റെ<br />പതിനാലോ പതിനഞ്ചോ ശവങ്ങള് <br /> <br />ഈ ശവിയെക്കൊണ്ട് തോറ്റല്ലോ <br />എന്നു പറയാതെ <br />ഓരോന്നായി ഞാന്‍ കുഴിച്ചിടും <br />അവന്റെ ശവം ചുമന്ന് <br />എനിയ്ക്കും ശവത്തിന്റെ മണമാണെന്ന് <br />പലരും പറയുന്നുണ്ട് <br /> <br />വ്യാജമെന്നോ അസ്സലെന്നോ<br />ഒരാളുടെ സങ്കടങ്ങളെ<br />മറ്റൊരാള്‍ പറയുമ്പോള്‍<br />സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?<br />വ്യാജമെന്ന വാക്കിന്റെ അസ്സല് അര്‍ത്ഥമെന്താണ്?<br />എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍<br />എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍<br />പലതും പൊളിഞ്ഞുവീഴും<br />എന്നറിയാഞ്ഞിട്ടല്ല <br /> <br />ഇന്നു രാവിലെ വിളിച്ചപ്പോള്‍ <br />എന്താണാവോ എനിയ്ക്ക് <br />നല്ല സന്തോഷം തോന്നുന്നു <br />എന്നവന് സങ്കടപ്പെട്ടു <br />കണ്ടിട്ടെത്ര നാളായി <br />ഇന്നൊന്നു വരുമോ <br />എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു <br /> <br />അവന് സങ്കടങ്ങളോടേറ്റുമുട്ടുന്ന <br />ഏതെങ്കിലും നേരത്ത് <br />ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന് <br />നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള <br />ഒരു കുഞ്ഞാത്മാവ് <br />അല്ലെങ്കില്‍ <br />ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ് <br />അതുമല്ലെങ്കില്‍ <br />സ്വപ്നം കണ്ടുറങ്ങുമ്പോള്‍ <br />കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍ <br />അങ്ങനെ ആരെങ്കിലും വന്ന് <br />എന്തൊക്കെയുണ്ട് വിശേഷം എന്നു ചോദിച്ച് <br />അവന്റെ മുണ്ടിന് തലയ്ക്കല്‍ <br />പിടിയ്ക്കാതിരിക്കില്ല<br /> <br />അതിന്റെ പിറ്റേന്ന് <br />ഞാനവനെക്കാണാന്‍ പോകുമ്പോള്‍ <br />മധുരനാരങ്ങ, കപ്പലണ്ടി മിഠായി,<br />മഞ്ഞ ബലൂണ്‍, പമ്പരം... അങ്ങനെ <br />അവനിഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങും <br />എത്ര മദ്യപിച്ചിട്ടും <br />എത്ര പുകവലിച്ചിട്ടും <br />വലുതാകാത്ത അവന്റെ കുട്ടിത്തം <br />'ഒക്കെ ഭയങ്കര പ്രോബ്ളാണ്' <br />എന്നപ്പോള്‍ എന്നോട് പറയില്ലായിരിക്കും <br />അവനപ്പോള്‍ മരിച്ചു വീഴില്ലായിരിക്കും<br /><br />(ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്.)Unknownnoreply@blogger.com45tag:blogger.com,1999:blog-1917101227296432407.post-56496393583086909152009-10-04T12:44:00.001+04:002009-10-04T12:47:02.013+04:00വിട!<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-WW59P1wMH_RLjz3fZGUu90S0K2vH5S3fECG3trOFj5eDjQ13pj_GOPKL5DlxyhgowDnajNn1agi-PHEnygN5AVsY_QlqKDDCAjO07IlIssZjnX9hHPR2Ri20aArAWKmu8V1F39YzwD8/s1600-h/Jyonavan.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-WW59P1wMH_RLjz3fZGUu90S0K2vH5S3fECG3trOFj5eDjQ13pj_GOPKL5DlxyhgowDnajNn1agi-PHEnygN5AVsY_QlqKDDCAjO07IlIssZjnX9hHPR2Ri20aArAWKmu8V1F39YzwD8/s800/Jyonavan.jpg" border="0" alt=""id="BLOGGER_PHOTO_ID_5388663055342912786" /></a>Unknownnoreply@blogger.com5tag:blogger.com,1999:blog-1917101227296432407.post-85575663447679827872009-08-19T14:17:00.006+04:002009-08-20T14:34:12.188+04:00:(കുട്ടമോനേ<br />നമ്മടെ പടിഞ്ഞാറേ പ്ലാവിന്തയ്യില്<br />കടിഞ്ഞൂല്‍ ചക്കയ്ക്ക്<br />മുള്ളൊക്കെപ്പരന്നു<br />മഴച്ചക്കയ്ക്ക് <br />മധുരമുണ്ടാവില്ലെങ്കിലും<br />കാക്ക കൊത്തും മുന്നേ <br />ഇട്ടു വയ്ക്കാം,<br />ഗോപാലേട്ടന് വരും<br /><br />ആടിനു പ്ലാവില പെറുക്കാന്‍<br />കരിങ്കണ്ണിപ്പാറു<br />പ്ലാവിന്റെ ചോട്ടിലു തപസ്സാ<br />കുരുപ്പിന്റെ കണ്ണ് തട്ട്യാല്<br />കരിങ്കല്ലുവരെ പൊളിയും<br /><br />പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?<br /><br />ഒണക്കച്ചെമ്മീന്‍ കൊണ്ടരും<br />ചേറ്റുവേന്ന് ശകുന്തള<br />അമ്മ വാങ്ങാറില്ല<br />ചക്കക്കുരൂം ചെമ്മീനും<br />കുട്ടമോനില്ലാത്തോണ്ട്<br />വെയ്ക്കാറില്ല<br /><br />തെങ്ങേറണ വേലപ്പന് <br />പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ<br />കരിക്ക്ങ്കൊലേലൊന്ന് നോക്കും<br />ഒന്നും മിണ്ടില്ല<br /><br />കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്<br />കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി<br />ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു<br />പോകുമ്പോ,<br />കുട്ടമോന്‍ തൊടണപോലെ<br />അമ്മേത്തൊട്ടു<br /><br />ഒള്ളതോണ്ടോണണ്ടാക്കാം<br />എന്റെ കുട്ടമോനൊന്ന് വന്നാ മതി<br />പൂത്തറ ചെതല് തട്ടി വയ്ക്കാം<br />പറമ്പില്‍ തുമ്പപ്പൂവൊന്നുണ്ടാവില്ല<br />മുറ്റത്തെ ചെത്തി പൂക്കണില്ല<br />ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ<br />നന്ത്യാറ്വട്ടോം ചെമ്പരത്തീം<br /><br />കുട്ടമോന്‍ കെടക്കണോടത്ത്<br />കൊറച്ച് മുക്കുറ്റി നിക്കണ്ണ്ട്<br />വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!Unknownnoreply@blogger.com47tag:blogger.com,1999:blog-1917101227296432407.post-17246163989210034912009-07-03T13:04:00.005+04:002009-07-03T14:52:43.844+04:00മരം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi52VndISpxn3_f_GQpUlvDBY0RhRSwTLzeLoSYvyd0t5ipYYPjXwVx68F9SXBoXG80kifNewvymiXx5l6RcbvC5mekcd_xOucwPO75UzPWLpZKdXTZ1W0I-hC4Kp-B58K0UhWT3-Iuk_o/s1600-h/blog.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 400px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi52VndISpxn3_f_GQpUlvDBY0RhRSwTLzeLoSYvyd0t5ipYYPjXwVx68F9SXBoXG80kifNewvymiXx5l6RcbvC5mekcd_xOucwPO75UzPWLpZKdXTZ1W0I-hC4Kp-B58K0UhWT3-Iuk_o/s400/blog.jpg" border="0" alt=""id="BLOGGER_PHOTO_ID_5354163325902500082" /></a><br /><br />പടയാളികള്‍<br />തണലില്‍ തമ്പടിച്ചിരുന്നു<br />പോകുമ്പോള്‍<br />കൊമ്പും കുളമ്പുമെടുത്തു<br /><br />വിശ്രമിക്കാന്‍<br />ഭാണ്ഡമിറക്കിയ വണിക്കുകള്‍<br />മൂക്കും മുലയുമരിഞ്ഞു<br /><br />എന്നിട്ടും,<br />മരമായ മരമൊക്കെ<br />പൂക്കുന്ന കാലത്ത്<br />കൊമ്പില്ലാ കുളമ്പില്ലാ<br />മൂക്കില്ലാ മുലയില്ലാ മരത്തില്‍<br />നിറം നിറഞ്ഞു<br />മണം നിറഞ്ഞു<br /><br />മണമെല്ലാം <br />കാറ്റു കൊണ്ടുപോയ്<br />മധുരം പ്രാണികളും<br /><br />നിറം കൊഴിഞ്ഞിടത്ത്<br />വിളഞ്ഞു മധുരിച്ചത്<br />കിളികള്‍ക്കുള്ള<br />കള്ളക്കടത്തു മുതലായ്<br /><br />ഇനിയൊരു ദിവസം<br />കൈക്കണക്കിന്<br />ഗോവണിയിറങ്ങി<br />ഒരാശാരി വരും<br />അല്ലെങ്കില്‍<br />ഒരു വിറകുവെട്ടി<br /><br />ഇരുമ്പിനെ<br />കനകക്കോടാലിയാക്കിയ<br />കഥയിലെ വനദേവതയ്ക്ക്<br />ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!Unknownnoreply@blogger.com11tag:blogger.com,1999:blog-1917101227296432407.post-7451245023761666282009-07-02T11:43:00.000+04:002009-07-02T11:45:13.498+04:00കാട്ഉള്വനങ്ങള്<br />കുപ്പായമൂരി<br />കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു<br />കാട്ടുപുഴകള്‍<br />പൂക്കളുമായ്<br />ഇരുണ്ട ഗുഹകള്‍ തേടി<br /><br />മരക്കൊമ്പില്‍നിന്ന്<br />മരക്കൊമ്പിലേയ്ക്കും<br />അവിടെനിന്ന്<br />മരക്കൊമ്പിലേയ്ക്കും<br />ചാഞ്ചാടിയ കുരങ്ങന്<br />പെട്ടെന്ന് താഴെയിറങ്ങി<br />സൂക്ഷിച്ചു നോക്കി<br /><br />മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍<br />'നീയിപ്പൊഴും' എന്ന്<br />ആശ്ചര്യചിഹ്നത്തോടെ<br />ചോദിക്കാന്‍ വന്നു<br />ചോദിക്കാതെ തിരിച്ചു പോയി<br /><br />കാടു കണ്ട് കണ്ട്<br />ക്ഷീണിച്ച്<br />മരച്ചുവട്ടിലുറങ്ങുമ്പോള്‍<br />ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും<br />പഴങ്കഥകള്‍ <br />മുയല് വടിവില്‍ വന്ന്<br />കാട്ടുകിഴങ്ങെന്നു കരുതി<br />പെരുവിരല്‍ കടിച്ചു<br /><br />പേയിളകി<br />നാലാം ദിനം<br />ദുര്‍മ്മരണപ്പെട്ടു!Unknownnoreply@blogger.com10tag:blogger.com,1999:blog-1917101227296432407.post-5185558137428112552009-06-09T11:17:00.002+04:002009-06-09T11:28:30.251+04:00അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്കറുത്തവര് പാടിയാടുന്ന<br />മദ്യശാലയില്‍<br />ബിയറിനൊപ്പം കിട്ടിയ<br />തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:<br />പതുക്കെ കടിക്കണേ<br />അടിച്ചു കൊഴിക്കപ്പെട്ട<br />പല്ലുകളാണ് ഞങ്ങള്‍<br /><br />ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത<br />ഒരു പാട്ടുകാരന്<br />പാടുവാന്‍ തുടങ്ങുമ്പോള്‍<br />ഇല്ലായ്മകളുടെ രൂപകംപോല്‍<br />മുന്‍വരിയിലെ പല്ലില്ലായ്മ<br />തുറിച്ചു നോക്കുന്നു<br /><br />അവന്റെ, പാട്ടിനൊക്കും<br />വിലാപത്തില്‍<br />ഉണങ്ങിയ ആമാശയവുമായ്<br />ഒരു നാട്, അവിടെ<br />കരിന്തൊലിയാല്‍ പൊതിഞ്ഞ<br />തരുണാസ്ഥികൂടങ്ങള്‍<br />കരിഞ്ഞ പുല്‍മേടുകള്‍<br />പാട്ടിനൊപ്പമുള്ള<br />ഓരോ ചുവടിലും<br />ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍<br /><br />വെളുത്തതു മാത്രം<br />തെളിഞ്ഞു കാണുന്ന<br />അള്‍ട്രാവയലറ്റില്‍<br />ഒരുത്തി വന്നു<br />പിന്നൊരുത്തി വന്നു<br />വേറൊരുത്തി വന്നു<br />ചിരിക്കുമ്പോഴൊക്കെ<br />തെളിഞ്ഞ പല്ലുകള്‍<br />കൊഴിഞ്ഞു വീഴുമോ<br />ഭയന്നു പോയി ഞാന്‍<br /><br />അടുത്ത മേശയില്‍,<br />കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍<br />ഇരുട്ടിലും തിളങ്ങുന്നു<br />ചായം പൂശിയ നഖം<br /><br />കാളക്കുടല്‍ വലിച്ചു കെട്ടിയ<br />തന്ത്രിവാദ്യം മീട്ടി<br />ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്<br />പാട്ടു തുടങ്ങി<br />ആനത്തോലുടുത്ത് വേറൊരുവള്‍<br />മേശമേല്‍ നിരത്തി<br />ബിയറോളം തണുപ്പിച്ച<br />കാളമൂത്രം<br />ഉപ്പും മുളകുമിടാതെ<br />വെയിലില്‍ വെന്ത<br />കഴുതയുടെ ജനനേന്ദ്രിയങ്ങള്‍<br /><br />പുറത്തിറങ്ങുമ്പോള്‍<br />കൊടുംചൂടിന്റെ പകല്‍<br />രാത്രിയുടെ പുഴുക്കത്തിന്<br />അധികാരം കൈമാറിയിട്ടുണ്ട്<br />കറുത്തതെല്ലാം വെളിപ്പെടുത്താന്‍<br />വെളിച്ചം,<br />തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്<br />വഴിയരികിലെ<br />വെണ്ണക്കല്‍ മതിലില്‍<br />മൂത്രമൊഴിച്ചെങ്കിലും<br />വറ്റിക്കാനാവുന്നില്ലല്ലോ<br />ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!Unknownnoreply@blogger.com35tag:blogger.com,1999:blog-1917101227296432407.post-69029529859156722422009-05-31T08:29:00.002+04:002009-05-31T14:43:40.826+04:00മാധവിക്കുട്ടി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeAxYXPesT6DymTVlOj4nB4pXbeb5mh5Nq1jRSp0fO6MHVYltImI0GiEhetGxe_W-t97pAG4LXslwv5ZyT9shg03fUTHVvmMe8MA6Ri3iXQqryqxNe6ej-yNG9nC6DLyfMu3uvHVwsWpg/s1600-h/images[5].jpg"><img style="MARGIN: 0px 10px 10px 0px; WIDTH: 72px; FLOAT: left; HEIGHT: 112px; CURSOR: hand" id="BLOGGER_PHOTO_ID_5341892426103662962" border="0" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeAxYXPesT6DymTVlOj4nB4pXbeb5mh5Nq1jRSp0fO6MHVYltImI0GiEhetGxe_W-t97pAG4LXslwv5ZyT9shg03fUTHVvmMe8MA6Ri3iXQqryqxNe6ej-yNG9nC6DLyfMu3uvHVwsWpg/s400/images%5B5%5D.jpg" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXsjX9FgKxgRRfNcV7-hiOGUg_0wCXIfJBf4afJYUlEsQ1f9t9F4JmJDE8JF7q86iv-95KhwrlZBdlk35CCTwJSUDtA-jobVMYLccC4F5qm6ULzXjQGB1m2xrDpU6hdT-9_EER4yrkq4I/s1600-h/images[5].jpg"></a><br /><br /><div></div><div></div><div></div><div></div><div> </div><div> </div><div> </div><div> </div><div>അശ്രുപൂജ!</div></div>Unknownnoreply@blogger.com10tag:blogger.com,1999:blog-1917101227296432407.post-84189315545982421362009-05-05T17:07:00.003+04:002009-05-05T17:19:03.406+04:00സ്കൂളിനെക്കുറിച്ച്സഹ്യന്റെ മകന്<br />വായിക്കാനെടുത്തപ്പോള്‍<br />സ്കൂളോര്‍മ്മ വന്നു<br />വൈലോപ്പിള്ളിയെ ചൊല്ലുന്ന<br />രാമചന്ദ്രന്മാഷെ<br />ഓര്‍മ്മ വന്നു<br />കുടുക്കിനിടയില്‍ പിടിപ്പിച്ച<br />ബാഡ്ജില്‍നിന്ന്<br />മഴയില്‍, കുപ്പായത്തില്‍ പരന്ന<br />ചോപ്പോര്‍മ്മവന്നു<br />അതുകണ്ട്<br />ചീത്ത പറയാതെ ചിരിച്ച<br />അച്ഛനെ ഓര്‍മ്മവന്നു<br /><br />എല്ലാവരും എഴുതുന്നതു കണ്ട്<br />സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്ക്കുന്ന<br />ഒരോര്‍മ്മക്കവിത<br />പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു<br /><br />വന്നാലും എഴുതാനായിട്ടല്ല<br /><br />കുളിക്കാതെയും മുഷിഞ്ഞും<br />ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച<br />സുബ്രഹ്മണ്യന്റെ വിശപ്പുമണവും,<br />നട്ടുച്ചയ്ക്ക് ഉള്ളില്‍നിന്നു വരുന്ന<br />അവന്റെ തേങ്ങിക്കരച്ചിലുകളും<br />എഴുതാനുള്ള ഭാഷ<br />പലപല ക്ലാസുകളില്‍<br />പലപല രാമചന്ദ്രന്‍മാഷമ്മാര്‍<br />പഠിപ്പിച്ചിട്ടും<br />പലഭാഷകള്‍ മുളയുന്ന കൂടുകളില്‍<br />അന്തിയുറങ്ങിയിട്ടും<br />പഠിക്കാനായില്ലിതുവരെ!Unknownnoreply@blogger.com21tag:blogger.com,1999:blog-1917101227296432407.post-48893207971107437052009-04-15T09:27:00.002+04:002009-04-15T09:35:39.247+04:00കയിലുകുത്ത്പകുതിയോളം തേഞ്ഞ്,<br />പിടി തകര്‍ന്നൊരുളിയുണ്ട്<br />മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ<br />കൊട്ടുവടിയുണ്ട്<br />കവുങ്ങിന് മുഴക്കോലില്‍<br />തെറ്റാത്ത അളവുകളുണ്ട്<br />മടക്കിവച്ച് ചോരയോടാതെ<br />മെലിഞ്ഞുപോയ കാലുകളുണ്ട്<br />നിവരാത്തൊരുടലും തിമിരക്കണ്ണുകളും<br />ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്<br /><br />കുനിഞ്ഞിരുന്ന്<br />ചിരട്ടക്കയിലുണ്ടാക്കുന്നു<br />ആകാശംതൊടുമുയരത്തില്‍<br />ദാരുഗോപുരങ്ങള്‍ പണിതയാള്‍<br /><br />മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍<br />ഇണങ്ങിക്കുറുകും ചിരട്ടയുടെ<br />തൂവലൊതുക്കിച്ചന്തം വരുത്തുന്നു<br />ഇടയ്ക്ക്,<br />മുറ്റത്തു മുറുമുറുക്കുംനായയോട്,<br />അരിതിന്നതുപോരേ<br />നിനക്കാശാരിച്ചിയേം കടിക്കണോ<br />എന്നു ചിരിച്ചു നോക്കുന്നു<br />ഉടുക്കുപോലുണ്ടാക്കിയ<br />മരയുരലിലെ ഇടിച്ച മുറുക്കാന്‍<br />ചവച്ചു രസിക്കുന്നു<br /><br />മകനിനി വിളിക്കുമ്പോള്‍<br />ഒരിന്‍ഷുറന്‍സ് പ്രീമിയമെടുക്കാന്‍<br />മറക്കാതെ പറയണം<br />എന്തിനിങ്ങനെപ്പണിയെടുക്കുന്നു<br />വിശ്രമിക്കേണ്ട കാലമായില്ലേ?<br /><br />മുറിക്കാനുള്ള മരത്തിന്റെ<br />വളവും കേടും നോക്കുംപോലെ<br />ചുഴിഞ്ഞു നോക്കുന്നു<br />ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍<br />ദൃഢഭാവത്തില്‍<br /><br />വിശ്രമമോ?<br />പണിതു തീര്‍ന്നതാണല്ലാതെ<br />ഇരുന്നു തേഞ്ഞതല്ലെന്റെ<br />പണിയായുധങ്ങളും ഞാനും<br /><br />കയിലിനു കണയിടാനുഴിഞ്ഞ<br />മുളങ്കോലൊന്നെടുത്ത്<br />ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍<br />ചിരിച്ചു ചോദിച്ചു<br />കയിലു കുത്താന്‍ പഠിക്കണോ?<br /><br />വിഷു വരുന്നു<br />ഉപയോഗിക്കാനാളില്ലാതെ<br />വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ<br />ചിരട്ടക്കയിലും മണ്‍പാത്രങ്ങളും<br />തിരിച്ചുവന്നിട്ടുണ്ട് അടുക്കളകളില്‍<br />വെറുതെയെന്തിനാ കുഞ്ഞേ<br />ഇന്ഷുറന്സു പറഞ്ഞിങ്ങനെ<br />എരിയും വെയിലത്ത്<br />കയിലും കുത്തി നടക്കണ്!Unknownnoreply@blogger.com15tag:blogger.com,1999:blog-1917101227296432407.post-34720272791459703632009-04-06T12:19:00.004+04:002009-04-06T12:27:56.188+04:00ശലഭങ്ങളുടെ ഉദ്യാനംനേരത്തേ ഉണര്‍ന്ന ചിലര്‍<br />ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്<br />അവയുടെ ചിറകുകളില്‍ വെയില്‍തട്ടി<br />ആകാശത്ത് നിറവില്ലു വിരിയുന്നു<br />മുഖത്തുനിന്ന്<br />സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്<br />ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ<br /><br />ശലഭങ്ങളെ തൊടുകയോ<br />അവയോട് മിണ്ടുകയോ ചെയ്യരുതെന്ന്<br />കാക്കിയിട്ട കാവല്‍ക്കാരന്റെ<br />പിരിച്ചു കയറ്റിയ കൊടും മീശ<br />മുന്നറിയിപ്പു തന്നു<br />അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍<br />മീശയുടെ ഗൗരവത്തിനു ചേരാതെ<br />അയാളുടെ മൊബൈല്‍ഫോണില്‍<br />ഒരു കുഞ്ഞ് നിര്‍ത്താതെ<br />പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ<br />റിംഗ് ടോണ്‍ കേട്ടു<br />പെന്‍ഷനായ പോലീസുകാരനെ<br />പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ<br />പറയുവാന്‍ വന്ന തെറിവാക്കുകള്‍<br />അതോടെ മറന്നുപോയ്<br /><br />തേനും പൂമ്പൊടിയും നിറഞ്ഞ<br />പൂക്കളേന്തിനിന്ന് കൈകഴച്ച്<br />അവ താഴെ വച്ച്<br />ഒരു സിഗരറ്റ് വലിച്ചാലോ<br />എന്നാലോചിക്കുന്നതുപോലെയാണ്<br />ചില ചെടികളുടെ നില്‍പ്പ്<br /><br />അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും<br />ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ<br />എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു<br /><br />തേനീച്ചകളെപ്പോലെ<br />ഉറുമ്പുകളെപ്പോലെ<br />ധൃതി പിടിച്ച്<br />പണിയിടങ്ങളില്‍ പോകാതെ<br />എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ<br />ശലഭങ്ങളൊക്കെയുമെന്ന്<br />നീ പരിഹസിക്കുകയാണല്ലേ<br />മുറ്റം കടന്ന്<br />പൂമുഖം കടന്ന്<br />നമ്മുടെ കിടപ്പുമുറിയില്‍പ്പോലും<br />വളര്‍ന്ന കാട്ടുചെടികള്‍<br />വെട്ടിക്കളയാന്‍ വയ്യാത്ത<br />മടിയനാണ് ഞാനെന്ന്<br />പ്ലീസ്, ആരോടും പറയാതിരിക്കൂ<br /><br />ഉയരമുള്ള കല്ലിന്മേല് കയറിനിന്ന്<br />എന്തിനിങ്ങനെ കൈവീശുന്നു?<br />ഇനി നിന്റെ ഒരു കുറവേയുള്ളൂ!<br />നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!<br />ചിറകെന്നത് പറക്കുന്നവയ്ക്കുപോലും<br />ഒരു സങ്കല്പം മാത്രമാണ്<br /><br />നമ്മളൊരു മരച്ചുവട്ടില്‍ നില്ക്കുമ്പോള്<br />അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്<br />ഒരേ സമയം<br />കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്<br />ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍<br />വെറുതെ കണ്ടുനില്ക്കാമായിരുന്നു<br />ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു<br /><br />നല്ല മഴക്കാറുണ്ട്<br />ഇടിവെട്ടിപ്പെയ്യുമായിരിക്കും<br />ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലUnknownnoreply@blogger.com14tag:blogger.com,1999:blog-1917101227296432407.post-61169078412442342382009-03-30T10:35:00.002+04:002009-03-30T10:40:55.052+04:00ധ്രുവക്കരടിറോഡരികിലൂടെ<br />അസമയത്ത് ഒരു പെണ്‍കുട്ടി<br />ഒറ്റയ്ക്ക് പോകുന്നതു കണ്ടപ്പോള്‍<br />ഉള്ളിലൊരാന്തലുണ്ടായി<br />അതൊന്ന് പറയാന്‍ നോക്കുകയായിരുന്നു<br />അപ്പോള്‍ ആന്തലെന്നു പറഞ്ഞാലെന്താന്നായി ചോദ്യം<br /><br />ഒരു പത്തുമുപ്പതടി ഉയരമുള്ള മരത്തില്‍ കേറി<br />കയ്യൊന്ന് വിട്ടാല്‍, കാലിടറിയാല്‍<br />ഉള്ളിലൊരു തീവാളു വീശില്ലേ അതുപോലെ<br />എനിയ്ക്ക് മനസ്സിലായില്ല,<br />ഞാനിതുവരെ മരത്തിലൊന്നും...<br /><br />തോടിനു മുകളിലെ<br />തെങ്ങിന് പാലത്തിലൂടെ നടക്കുമ്പോള്‍<br />ഒന്നു തെറ്റിയാല്‍<br />അടിവയറിലൊരു തീപിടുത്തമുണ്ടാവില്ലേ<br />അതുപോലെ<br />എന്റെ നാട്ടില്‍ തെങ്ങിന് പാലങ്ങളില്ല<br />ഉണ്ടെങ്കില്‍ത്തന്നെ<br />ഞാനിതുവരെ അതിലൊന്നും കേറിയിട്ടില്ല<br /><br />റോഡ് മുറിച്ചു കടക്കാന്‍ നില്ക്കുമ്പോള്<br />പെട്ടെന്നൊരു വാഹനം<br />നമ്മളെ തൊട്ടുരുമ്മിയപോലെ കടന്നു പോകില്ലേ<br />അപ്പോഴുണ്ടാകുന്ന..<br />എനിയ്ക്ക് സ്വന്തമായി വാഹനമുണ്ട്<br />ഞാന്‍ റോഡിലിറങ്ങി നടക്കാറില്ല<br /><br />ഇരുട്ടില്‍ നടക്കുമ്പോള്‍<br />കരിയിലകളിലൊരു ഇഴച്ചിലിന്റെ<br />ശബ്ദം കേള്‍ക്കുമ്പോള്‍...<br />ഇരുട്ടോ? കരിയിലകളോ? എന്താണത്?<br /><br />(നീയെവിടത്തുകാരനാ നായിന്റെ മോനേ..)<br /><br />നിന്റെ അമ്മയോ അനിയത്തിയോ ചേച്ചിയോ...<br />എന്റെ അമ്മ ജീവിച്ചിരിപ്പില്ല,<br />എനിയ്ക്കനിയത്തിയും ചേച്ചിയുമില്ല<br /><br />നിനക്ക്<br />മൂത്രമൊഴിക്കുന്നതിനുള്ള കുഴലുപോലുള്ള<br />സാധനമുണ്ടോ?<br />ശ്ശെ.. എന്താ നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നത്?<br />അല്ല... നിന്റെ വിത്തെടുത്തു സൂക്ഷിച്ചു വയ്ക്കാനാ<br />(ഇങ്ങനേയും മൈരന്മാരുണ്ടോ ഭൂമിയില്‍!)Unknownnoreply@blogger.com40tag:blogger.com,1999:blog-1917101227296432407.post-90453516933223681512009-03-22T17:14:00.003+04:002009-03-26T09:12:12.594+04:00സെമിത്തേരിയിലെ നട്ടുച്ചനിഴലുകള്<br />അവനനവനിലേയ്ക്കു മാത്രം<br />നീളുകയോ ചുരുങ്ങുകയോ<br />ചെയ്യുന്ന സ്ഥലത്തെയാണ്<br />സെമിത്തേരി എന്നു വിളിക്കുക<br />എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?<br />ഇല്ലെങ്കില്‍ ഉണ്ട്!<br />നട്ടുച്ച മാത്രമാണവിടത്തെ നേരം<br />വെയില് മാത്രം കാലാവസ്ഥയും<br /><br />ക്ഷാമപ്രദേശത്തേയ്ക്ക്<br />മരുന്നും വസ്ത്രവുമായി വരുന്ന<br />കപ്പലും കാത്ത്<br />തുറമുഖത്തു നില്ക്കുന്ന<br />ഒരാളെപ്പോലുണ്ട്<br />നിന്റെ നില്പ്പിലെ അവശതയും<br />നോട്ടവും<br /><br />കൈ വിറച്ചു വിറച്ച്,<br />മുറുകെപ്പിടിച്ചിരുന്ന<br />രണ്ടു പനിനീര്‍പ്പൂക്കളുടേയും<br />ഇതളുകള്‍ക്കൊപ്പം<br />നീയും താഴെ വീണു പോയെങ്കിലോ<br />എന്ന ഭയമെനിക്കുണ്ടായിരുന്നു<br /><br />മുറുകെപ്പിടിച്ചപ്പോള്‍<br />പിടിവിടല്ലേ വിടല്ലേ എന്ന്<br />നിന്റെ കൈകള്‍<br />കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്<br />നീ അറിയുന്നുണ്ടായിരുന്നോ?<br /><br />ഒരാള്‍ക്കു നില്ക്കാവുന്ന നിഴല്‍<br />എനിയ്ക്കുണ്ടായിരുന്നെങ്കില്‍<br />നിന്നെ ഞാന്‍ അതിന്റെ<br />ചുവടെ നിര്‍ത്തുമായിരുന്നു<br /><br />സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല<br />ചെറുമരക്കൊമ്പിലെ ഇലകള്‍<br />എന്തിന്റേയോ അടയാളങ്ങള്‍<br />കാറ്റെന്നു കാണിച്ചു തന്നു<br />ദിനവും പലതവണ മരിക്കുന്ന<br />നമ്മളോട് സഹതപിക്കുന്നതുപോലെ<br /><br />ഉച്ച നേരത്തെ ഇലയിളക്കം<br />ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്<br />ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?<br />ഇല്ലെങ്കില്‍ ഉണ്ട്!<br />നീ കണ്ണും ചെവിയുമോര്‍ക്കുന്നത്<br />കണ്ടാലറിയാം<br />പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്<br />കാണുന്നതും കേള്‍ക്കുന്നതുമെന്ന്<br /><br />പൊന്നുപണിക്കാരുടെ<br />പണിയിടങ്ങളില്‍ വന്ന്<br />തമിഴന്മാര് മണലില്‍നിന്ന്<br />പൊന്തരികള് അരിച്ചെടുക്കുന്നതുപോലെ<br />കളഞ്ഞുപോയ ഒരു പാട്ട്<br />പലകുറി ജലമാവര്‍ത്തിച്ച്<br />നീ അരിച്ചെടുക്കുകയാണോ?<br /><br />കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍<br />ചുട്ടുപൊള്ളുന്ന സിമന്റ്<br />നിന്റെ ചുണ്ടുകളോട്<br />എന്തെങ്കിലും പറഞ്ഞുവോ?Unknownnoreply@blogger.com14tag:blogger.com,1999:blog-1917101227296432407.post-18626948869958185142008-12-29T09:52:00.002+04:002008-12-29T10:03:26.788+04:00അച്ഛന്പെണ്ണു പിന്നെയും പെറ്റു<br />പെണ്ണിനെത്തന്നെ<br />ബേന്‍ ചൂത്ത്!<br />എന്തുചെയ്യുമതിനെ<br />അഞ്ചാമതും പിറന്നത്<br />പിശാചിന്റെ സന്തതി<br />വെടിവച്ചു കൊല്ലണം<br /><br />വീട്ടിലിരിപ്പുണ്ട്<br />പൂര്‍വികര്‍ കൈമാറിയ<br />നായാട്ടുതോക്കുകള്‍<br />ആര്‍ക്കു കൊടുക്കുമവയിനി<br />മയിലാഞ്ചിയിട്ട് മക്കനയിട്ട്<br />തിന്നുമുടിക്കാനുണ്ടായ<br />അഞ്ചുപേര്‍ക്കു പകരം<br />തന്നില്ലല്ലോ ഒന്നിനെ<br />പെഷവാര്‍ മലകളില്‍<br />നായാട്ടിനു പോകാന്‍<br />തുണയായൊരാണ്‍കുട്ടിയെ<br /><br />പുകയിലക്കുഴമ്പിനൊപ്പ-<br />മവജ്ഞയും രോഷവും തുപ്പി<br />പെഷവാറുകാരന്‍<br />ടാക്സിഡ്രൈവര്‍<br />മുഷിഞ്ഞ പൈജാമ<br />മുട്ടനാടിന് മണം പെറ്റു<br />വനയാത്രയ്ക്കിടെ<br />പെട്ടെന്നു മുന്നിലെത്തിയ<br />കൂര്‍ത്ത കൊമ്പുകള്‍ കണ്ട്<br />ഭയന്നു ഞാന്‍<br /><br />ഭൂമിയിലെ ഭംഗികളെയൊക്കെയും<br />ശപിക്കുന്നയാളസ്വസ്ഥനായ്<br />വളവിന് ചാരുതയിലൂടെ<br />പാഞ്ഞുപോകുന്നു വാഹനം<br /><br />അഞ്ചു പെണ്‍കുട്ടികള്‍<br />പഞ്ചനദികള്‍പോലെ<br />സ്നേഹത്തിന്റെ പ്രതിമ<br />പണിയാനുരുക്കിയ<br />പഞ്ചലോഹങ്ങള്‍പോലെ<br /><br />എന്റെ ദൈവമേ!<br /><br />പുറത്ത് മൂര്‍ച്ചകൂട്ടും<br />വെയിലിന് മുന തട്ടിയെന്റെ<br />കണ്ണുകള്‍ നനഞ്ഞു<br />തൊണ്ടയില്‍<br />ചുടുമണല്‍ നിറഞ്ഞു<br /><br />ചങ്ങാതിയുടെ മകള്‍ക്ക്<br />പിറന്നാള്‍ സമ്മാനമായ്വാങ്ങിയ<br />പാവയുടെവയറില്‍<br />വിരലമര്‍ന്നപ്പോള്‍<br />അത്,<br />ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍<br />കരഞ്ഞുUnknownnoreply@blogger.com31